വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഉമ്മയുടെ ബാപ്പ അറസ്റ്റിൽ
വിദ്യാർത്ഥിനിയുടെ ആത്മഹത്യ.. ഉമ്മയുടെ ബാപ്പ അറസ്റ്റിൽ., കൊയിലാണ്ടി: മലബാർ കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി പൊയിൽക്കാവ് പള്ളിക്കുനി റിഫ (19). ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ ഉമ്മയുട ബാപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് മുകച്ചേരി ബറാക് ഹൗസ് അബൂബക്കറി (62) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് റിഫ വീട്ടിൽ തൂങ്ങിയത്.
എന്നാൽ ഇത് കണ്ട ഉമ്മ അടുത്ത ബന്ധുക്കളെയും, അടുത്തുള്ളവരെയും അറിയിക്കാതെ. വടകരയിലായിരുന്ന ബാപ്പയെ വിളിച്ചു വരുത്തുകയും, വാതിൽ ചവിട്ടി തുറന്ന് റിഹാനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴെക്കും മരിച്ചിരുന്നു. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു. മരണത്തെ കുറിച്ച് കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ അന്വേഷിച്ച സമയത്ത് ആത്മഹത്യാകുറിപ്പൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്,
എന്നാൽ വിശദമായി തന്ത്രപരമായ അന്വേഷണത്തിൽ യഥാർത്ഥ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പിൽ ‘ഉമ്മ’ വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇൻ്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാൻ്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും കുടി അറിയിക്കാനുണ്ട് എല്ലാം സഹിച്ച് ഇനി ആവുന്നില്ല അത് കൊണ്ടാണ് ഉമ്മ എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്
സംഭവത്തെ കുറിച്ച് റുറൽ എസ്.പി. കറുപ്പസാമി, യുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഹരിപ്രസാദ്, സി.ഐ. എൻ. സുനിൽകുമാർ, എസ്.ഐ.മാരായ എം. എൻ. അനൂപ്, ആർ. അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. പോലീസ് ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 14 വയസു മുതൽ കുട്ടിയെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.