കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിച്ചു
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിച്ചു. റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമിട്ടത്.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു. എം.കെ രാഘവൻ എം.പി, മേയർ ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു. അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ സി. ടി. സക്കീർ ഹുസൈൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
Advertisements
പുതിയ നാല് ട്രാക്കുകൾ, 12 മീറ്റർ വീതിയിലുള്ള ഇരിപ്പിടങ്ങളോടുകൂടിയ രണ്ട് നടപ്പാലങ്ങൾ, ബിസിനസ് ലോഞ്ച്, മൾട്ടി ലെവൽ പാർക്കിങ്ങ്, സ്‌കൈവാക്ക് സൗകര്യം എന്നിവ ഒരുക്കും.മുഴുവൻ റെയിൽവേ ക്വാർട്ടേഴ്‌സുകളും പൊളിച്ചു നീക്കി ബഹുനില ക്വാർട്ടേഴ്‌സ് പണിയും. 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം സജ്ജമാക്കും. ആർഎംഎസ്, പാഴ്‌സൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്ങ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്റ്റേഷനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയുക എന്നിവയും പദ്ധതിയിലുണ്ട്. ഫ്രാൻസിസ് റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നേരിട്ട് പ്രവേശനവും സാധ്യമാവും.