കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു
കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ തിരുമാനം. തീരുമാനം അംഗികരിക്കുന്നതായും ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഒരാൾക്ക് സ്ഥിരം ജോലി നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കോഴിക്കോട് കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് രാവിലെ 9 മണിയോടെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചത്.
കക്കയം വനം വകുപ്പ് ഓഫിസിൽ എത്തിയ മന്ത്രി ഉദ്യോഗസ്ഥര്യമായി ചർച്ച നടത്തി. നിലവിൽ അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകുമെന്നും താൽപര്യം ഉണ്ടെങ്കിൽ ഒന്നാം തിയ്യതി മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി പറഞ്ഞു. ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയതായും കുടുംബത്തിൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അബ്രഹാമിൻ്റെ വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. താൽക്കാലിക ജോലി എന്ന തീരുമാനം അംഗീകരിക്കുന്നതായും ഒന്നാം തിയ്യതി മുതൽ ജോലിയിൽ പ്രവേശിക്കുമെന്നും മക്കളായ ജോമോനും ജോബിഷും വ്യക്തമാക്കി.