KOYILANDY DIARY.COM

The Perfect News Portal

വൈദികരില്‍ നിന്നും പഞ്ചാബ് പൊലീസ് കവര്‍ന്ന പണത്തിന്‍റെ ഒരു ഭാഗം തിരികെ പിടിച്ചെടുത്തു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്‍റെ ഒരു ഭാഗം പിടിച്ചെടുത്തു. പൊലീസ് കവര്‍ന്ന പണത്തില്‍ ഒരു ഭാഗം പിടിച്ചെടുത്തു. ജലന്ധറില്‍ ഫാ ആന്റണി മാടശ്ശേരിയില്‍ നിന്ന് രണ്ട് പൊലീസുകാരാണ് ഏഴ് കോടി കവര്‍ന്നത്. ഇതില്‍പ്പെട്ട 2.38 കോടി രൂപ തിരികെ പിടിച്ചെടുത്തു. അഞ്ച് പേരില്‍ നിന്നായാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പഞ്ചാബിലെ രണ്ട് പൊലീസുകാരെ കൊച്ചിയില്‍ പിടികൂടി കൂടിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ പഞ്ചാബ് പൊലീസ് അപഹരിച്ചുവെന്നാണ് കേസ്. ഫാദര്‍ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ര്‍ ജനറാള്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി. ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കില്‍ പെടാത്ത പണം പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആന്‍റണി മാടശ്ശേരി ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

Advertisements

അതേസമയം താന്‍ സ്വന്തമായി നടത്തുന്ന ബിസിനസില്‍ നിന്നുള്ള വിഹിതം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുമ്ബോഴാണ് പിടികൂടിയതെന്നാണ് വൈദികന്‍ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കല്‍ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *