KOYILANDY DIARY.COM

The Perfect News Portal

ഇവരാണ് ആ പ്രമുഖര്‍; ‘കോക്രോച്ചു’കളുടെ ഔദ്യോഗിക വക്താക്കളെ പരിചയപ്പെടുത്തി സിജെപി

.

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) യുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചെന്ന് സിജെപി. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജേതാ ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രങ്ക എന്നിവരെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികളായി തീരുമാനിച്ചതായും സിജെപി പ്രസ്താവനയിറക്കി.

 

പൊതുജീവിതത്തിലേക്ക് പുതു തലമുറയെ കൊണ്ടുവരുന്നതിനും യുവ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം നടത്തുന്നതിനുമായാണ് ഇവരെ നിയമിച്ചതെന്ന് സിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു. നിയമ-സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സൗരവ് ദാസ് തന്റെ മാധ്യമപ്രവര്‍ത്തനം നടത്തിയത്.

 

2020ലാണ് ദാസ് മാധ്യമപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിക്കുന്നത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങള്‍ തേടിയാണ് പ്രധാനമായും ദാസ് പല റിപ്പോര്‍ട്ടുകളും പുറത്ത് കൊണ്ടുവന്നത്. ദ കാരവന്‍, ആര്‍ട്ടിക്കിള്‍14, അല്‍ ജസീറ, ദ വയര്‍, ദ ഹിന്ദു, ന്യൂ ലൈന്‍സ് മാഗസിന്‍ തുടങ്ങിയവയില്‍ ദാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ മാലിന്യ വിരുദ്ധ റാലിയിലും അദ്ദേഹം സജീവമായിരുന്നു.

 

രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ് അഷുതോഷ് രങ്ക. ഐഐടി കാണ്‍പൂരില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ ബിടെക് കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നാല്‍ നീണ്ട വര്‍ഷത്തെ കണ്‍സള്‍ട്ടന്റിങ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് താന്‍ ഇന്ത്യയിലെത്തിയതെന്ന് രങ്ക വോക്‌സ് പോപുലി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നയിച്ച ഡല്‍ഹി സര്‍ക്കാരിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share news
error: Content is protected !!