ദേശീയപാത വികസനം: കടമുറികൾ പൊളിച്ച് മാറ്റി തുടങ്ങി
കൊയിലാണ്ടി: ദേശീയപാത ആറു വരിയാക്കുന്നതിൻ്റെ ഭാഗമായി പാതയോരത്തെ കടകൾ പൊളിച്ചു തുടങ്ങി. പൂക്കാട്, പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് ഭാഗങ്ങളിലെ കടകൾ ഉടമകൾ തന്നെ പൊളിക്കുകയാണ്. ഈ ഭാഗത്ത് ഏതാനും വീടുകളും പൊളിച്ചു തുടങ്ങിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകിയ കടകളാണ് പൊളിച്ചു തുടങ്ങിയത്. നന്തിമുതൽ ചെങ്ങോട്ടുകാവു വരെ ബൈപ്പാസ് നിർമിക്കുന്നിടത്തെ വീടുകളും പൊളിച്ചുതുടങ്ങി. 514 വീടുകൾ ഈ ഭാഗത്തുമാത്രം പൊളിക്കണം.
പന്തലായനി, കൊല്ലം, ആനക്കുളം, മരളൂർ ഭാഗങ്ങളിലും വീടുകൾ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാം കെട്ടിട ഉടമകൾ തന്നെയാണ് പൊളിച്ചു മാറ്റുന്നത്. 70 ശതമാനം ആളുകൾക്കും പണം കൈമാറിയതായാണ് അറിവ്. മറ്റ് ചിലരുടെ പേപ്പറുകൾ കൈമാറുന്നതിലുണ്ടായ കാലതാമസമാണ് പണം കൈമാറാൻ വെകുന്നതെന്ന് മനസിലാകുന്നു.