നഷ്ടവസന്തങ്ങള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ചു ഓസ്കര്‍ വേദി
ലോസാഞ്ചല്‍സ് : ഇന്ത്യന്‍ സിനിമയുടെ നഷ്ടവസന്തങ്ങള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ചു ഡോള്‍ബി തിയേറ്ററിലെ ഓസ്കര്‍ വേദി. ഇന്ത്യന്‍ സിനിമക്ക് സമ്പന്നമായ സംഭാവനകള്‍ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ് തൊണ്ണൂറാം ഓസ്കര്‍ നിശ സമ്മാനിച്ചത് .
വികാര നിര്‍ഭരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഓസ്കര്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി. സിനിമാ ലോകത്തെ ഞെട്ടിച്ച് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം . ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബര്‍ 4 നായിരുന്നു ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന ശശി കപൂര്‍ വിട വാങ്ങിയത്.