ശ്രീശാന്ത് തിരിച്ചെത്തുന്നു. ബി.സി.സി.ഐ. അനുമതി നൽകി
കൊച്ചി: വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് സജീവ ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മലയാളി താരം ശ്രീശാന്ത് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. ഇതിനായി ബിസിസിഐ അനുമതി നല്‍കിയതായി ശ്രീശാന്ത് ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ അറിയിച്ചു.ഏപ്രിലില്‍ തുടങ്ങുന്ന സ്കോട്ടിഷ് ആഭ്യന്തര ക്രിക്കറ്റ് ലീഗിലൂടെയാണ് ശ്രീശാന്തിന്റെ മടക്കം.
താന്‍ അഭിനയിച്ച മലയാളം സിനിമയുടെ പ്രചാരണാര്‍ഥമാണ് ശ്രീശാന്ത് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ കളിയിലേക്ക് തിരിച്ചുവരുന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു.
2007ല്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റംകുറിച്ച ശ്രീശാന്ത് ഐപിഎല്‍ വാതുവയ്പ് കേസിനെത്തുടര്‍ന്നാണ് ക്രിക്കറ്റില്‍നിന്ന് പുറത്തായത്. ഈ കേസില്‍ പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് പരാചയപ്പെട്ടതും ഏറെ ചർച്ചയായിരുന്നു.
ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു.
ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു.