KOYILANDY DIARY

The Perfect News Portal

മത്സ്യ കുഞ്ഞുങ്ങളെ പിടികൂടിയ സംഭവം: ബോട്ടുടമക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് നല്‍കി

കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത കുഞ്ഞുമത്സ്യങ്ങളെ പിടികൂടിയതിനെ തുടര്‍ന്ന് പുതിയാപ്പയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോട്ടിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം കൃത്യമായ മറുപടി നല്‍കണമെന്നാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍ നിര്‍മാല്യം ബോട്ടുടമക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ബോട്ടിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും പിഴയുള്‍പ്പെടെ മറ്റു നിയമ നടപടികളും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

അതിനിടെ ബോട്ട് കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരിലൊരാള്‍ മദ്യപിച്ചിരുന്നുവെന്ന മത്സ്യബന്ധന തൊഴിലാളികളുടെ ആക്ഷേപം തെറ്റെന്ന് തെളിഞ്ഞു. ഉദ്യോഗസ്ഥനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതോടെയാണ് ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായത്.

കുഞ്ഞുമത്സ്യം പിടിച്ച ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ്‌ കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി പുതിയാപ്പയില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ബോട്ട് പിടികൂടിയ സംഘത്തിലെ പൊലീസുകാരന്‍ മദ്യപിച്ചെന്നും എല്ലാ ബോട്ടുകളും കുഞ്ഞുമത്സ്യങ്ങളെ പിടിക്കുമ്പോള്‍ ഒരു ബോട്ട് മാത്രം കസ്റ്റഡിയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തുടര്‍ന്ന്, കസ്റ്റഡിയിലെടുത്ത ബോട്ട് മത്സ്യബന്ധനത്തൊഴിലാളികള്‍ ബലം പ്രയോഗിച്ച്‌ തിരികെ ഹാര്‍ബറിലെത്തിക്കുകയും ചെയ്തിരുന്നു.

Advertisements

പ്രശ്നം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ അഡ്മിനിസ്ട്രേറ്റിവ് എ.സി.പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ വെള്ളയില്‍, എലത്തൂര്‍, നടക്കാവ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസ് സ് ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ്‌  സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നുവെന്ന വാദത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബീച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്താന്‍ എ.സി.പി മൊയ്തീന്‍കുട്ടി വെള്ളയില്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇതോടെയാണ് ആളുകള്‍ പിരിഞ്ഞുപോയത്.

വൈദ്യപരിശോധനയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായും ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ബീച്ച്‌ ആശുപത്രിയില്‍ നിന്ന് ലഭിച്ചതായും വെള്ളയില്‍ എസ്.െഎ പി. ജംഷീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *