KOYILANDY DIARY

The Perfect News Portal

ജസ്റ്റിസ് കര്‍ണനെ തെരക്കി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ് സംഘം

ചെന്നൈ: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ തേടി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്സംഘം രംഗത്തിറങ്ങി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി കര്‍ണന് ശിക്ഷ വിധിച്ചത്. തമിഴ്നാട്,​ പശ്ചിമബംഗാള്‍,​ ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസുകാരാണ് കര്‍ണനായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കര്‍ണന്‍ തുടര്‍ച്ചയായി സ്ഥാനം മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സുപ്രീംകോടതിയിലെ ഏഴംഗ ബഞ്ച് ശിക്ഷ വിധിക്കുന്പോള്‍ ചെന്നൈയിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലായിരുന്നു കര്‍ണന്‍. എന്നാല്‍ ബുധനാഴ്ച പശ്ചിമബംഗാള്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ആന്ധ്രപ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രമായ കാളഹസ്തിയിലേക്ക് പോയിരുന്നു അദ്ദേഹം. തുടര്‍ന്ന് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട ബംഗാള്‍ പൊലീസ് വൈകുന്നേരത്തോടെ കാളഹസ്തിയില്‍ എത്തിയെങ്കിലും വെറുംകൈയോടെ തിരികെ വരേണ്ടിവന്നു.

അതേസമയം ആന്ധ്രപൊലീസ് നെല്ലൂര്‍ ജില്ലയിലെ താഡാ സുലൂര്‍പേട്ട എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തി. കര്‍ണന്റെ മൊബൈല്‍ സിഗ്നല്‍ തമിഴ്നാട് അതിര്‍ത്തിക്ക് അടുത്തുള്ള താഡയില്‍ നിന്നാണ് അവസാനം ലഭിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ച്‌ ഓഫാണ്.  തമിഴ്നാട് പൊലീസ് കര്‍ണന്റെ സ്വന്തം നാട്ടിലും മകന്റെ വീട്ടിലും എത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *