KOYILANDY DIARY

The Perfect News Portal

ബി.എം.എസ്. വളയം മേഖലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്

നാദാപുരം: ബി.എം.എസ്. വളയം മേഖലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ വളയം പൊലീസിന് ലഭിച്ചു. വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരിയില്‍ ബാലകൃഷ്ണന്‍റെ മകന്‍ വിപിന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച് രാത്രി ഒമ്പത് മണിയോടെ സ്റ്റീല്‍ ബോംബേറുണ്ടായത്. ടെറസിന് കേടുപാടുകള്‍ പറ്റി. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലും സ്ഫോടനത്തില്‍ തകര്‍ന്നു.

വീടിന്റെ മുന്‍ ഭാഗത്തുള്ള റോഡില്‍ ബൈക്കിലെത്തിയ മൂന്ന് പേരാണ് ബോംബെറിഞ്ഞതെന്നു വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ബോംബ് എറിഞ്ഞതിനു ശേഷം മൂന്നു പേര്‍ ബൈക്കില്‍ അമിത വേഗത്തില്‍ ഓടിച്ചു പോയതായി ദൃക്സാക്ഷികളും പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചെക്കോറ്റ ഭാഗത്ത് കൂടി മൂന്നു പേര്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പ്രതികളെപ്പറ്റി സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Advertisements

നാദാപുരം ഡി.വൈ.എസ്.പി. വി.കെ.രാജു, സി.ഐ. എം.പി.രാജേഷ്, വളയം അഡീഷണല്‍ എസ്.ഐ. ബിനുലാല്‍ എന്നിവര്‍ ബോംബേറുണ്ടായ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. സ്ഫോടനത്തില്‍ ചിതറിത്തെറിച്ച സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പുതുതായി നിര്‍മ്മിച്ച ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമത്തിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ പൊലീസും ബോംബ് സ്ക്വാഡും വളയം പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *