പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി
പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൻ്റെ നയ പ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യമെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട് വെയ്‌ക്കാനുള്ള സമയമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു. കൊവിഡിന്റെ 3-ാം വര്‍ഷത്തിലാണ് നമ്മള്‍. വാക്‌സിന്‍ ജനങ്ങളുടെ ആത്‌മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തിൻ്റെ സാമ്ബത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്ബത്തികസര്‍വേ ഇന്ന് വൈകിട്ടും, പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.
കൊവിഡിൻ്റെയും യു. പി, പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ സമ്മേളനത്തിൻ്റെ ആദ്യഘട്ടം പത്തു ദിവസമേ ഉണ്ടാകൂ. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും. അതേ സമയം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പെഗാസസ് അടക്കമുള്ള വിഷയങ്ങള്‍ ആകും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുക.