തമിഴ്‌നാട്ടിൽ തേനിയിൽ കാട്ടുതീയിൽ 40 വിദ്യാർത്ഥികൾ കുടുങ്ങി 1 മരണം
ചെന്നൈ: തമിഴ്നാട്ടിലെ തേനിയിലുണ്ടായ വന്‍ കാട്ടുതീയില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം.
രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലിക്കോപ്റ്ററും പുറപ്പെട്ടു. കൊയമ്ബത്തൂര്‍ ഈറോഡ് സ്വദേശികളായ ട്രക്കിംഗിനുപോയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് കുടുങ്ങിയിരിക്കുന്നത്. 12 പേരെ രക്ഷിച്ചെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. കാട്ടുതീ പടരുന്നതിനാല്‍ നിരോധനമേര്‍പ്പെടുത്തിയ പ്രദേശത്താണ് വിദ്യാര്‍ഥികള്‍ പ്രവേശിച്ചത്.