KOYILANDY DIARY

The Perfect News Portal

ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ടു: ഗൃഹനാഥന് മർദ്ദനം

കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദി
ച്ച്‌ ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പിൽ പി.വി.രാജനെയാണ് (50) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ സ്റ്റേഡിയം കോര്‍ണറിലാണ് ആളുകള്‍ നോക്കിനിൽക്കെ ക്രൂരമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്.

താലൂക്ക് സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജൻ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജന്‍ പെൺകുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.

Advertisements

പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോര്‍്ണറിലെത്തിയപ്പോള് രാജനെയും വിളിച്ച്‌ അവിടെ ഇറങ്ങാന്‍  ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില് നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച്‌ വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂർ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൊയിലിയില്‍  വച്ച്‌ നടത്തിയ സ്കാനിംഗിർ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ട് ഡോക്ടർമാ
രുടെ നിര്‍ദ്ദേശപ്രകാരമാണ് രാത്രിയില്‍ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍  പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഇന്ന് രേഖാമൂലം പൊലീസില്‍ പരാതി നല്കുമെന്ന് രാജന്റെ മകന്‍ സജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *