കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം. വീഡിയോ ദൃശ്യം പുറത്ത്
തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടാക്കടക്ക് സമീപം ക്രൂരമായ അക്രമണം നടന്നത്.
കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവര്‍ത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്.ഡി.പി.ഐ ആണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പത്ര വിതരണത്തിനായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്ബ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ കുമാറിനെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ കുമാറിനെ പിന്തുടര്‍ന്നു അടിച്ചു. തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്ബില്‍ കയറിയാണ് കുമാര്‍ രക്ഷപ്പെട്ടത്.
കുമാര്‍ രക്ഷപ്പെട്ടതില്‍ അരിശം പൂണ്ട സംഘം പിന്നീട് കുമാറിന്റെ ബൈക്കും അക്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുമാര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞദിവസവും എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു.