കരകൗശല ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അവസരമൊരുക്കണം: ഹാൻ്റി ക്രാഫ്റ്റ്സ് പേഴ്സൺസ് വെൽഫയർ അസോസിയേഷൻ
കൊയിലാണ്ടി: കെട്ടിക്കിടക്കുന്ന കരകൗശല ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ കോവിഡ് മാനദണ്ഡപ്രകാരം സംസ്ഥാന സർക്കാർ അവസരമൊരുക്കണമെന്ന് കോഴിക്കോട് ജില്ല ഹാൻ്റി ക്രാഫ്റ്റ്സ് പേഴ്സൺസ് വെൽഫയർ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പട്ടു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മേളകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. കൊറോണ കാരണം അതു മുടങ്ങിയിരിക്കുകയാണ് ഈ കാലയളവിൽ യാതൊരുവിധ സാമ്പത്തിക സഹായവും സർക്കാറിൽ നിന്ന് കിട്ടാത്തവരാണ് കരകൗശല തൊഴിലാളികൾ.
ബാലകൃഷ്ണൻ കൈലാസ് അധ്യക്ഷത വഹിച്ചു. പി. സുരേഷ്, ലിൻസി മാനുവൽ, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാലകൃഷ്ണൻ കൈലാസ് (പ്രസിഡണ്ട്), കെ.കെ. ദിനേശൻ (വൈസ് പ്രസിഡണ്ട്), കെ.കെ.ശോഭ (സെക്രട്ടറി) ഡെയ്സി (ജോ.സെക്ര) പി. സുരേഷ് (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.