കണ്ണിപ്പൊയില്‍ എടക്കര കൊളക്കാട് എ.യു.പി സ്കൂൾ തകർത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
അത്തോളി: കണ്ണിപ്പൊയില്‍ എടക്കര കൊളക്കാട് എ.യു.പി സ്കൂളില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിക്കുകയും സ്ഫോടനം നടത്തി സ്കൂളിലെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയിലായി.
കണ്ണിപ്പൊയില്‍ കൊളക്കാട് കവലയില്‍ കേളൂട്ടി എന്ന മോഹനന്‍ (63) ആണ് അത്തോളി എസ്.ഐ കെ. രവീന്ദ്രന്‍െറ തന്ത്രപ്രധാനമായ ഇടപെടലിനത്തെുടര്‍ന്ന് പിടിയിലായത്. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ അംഗമായ പ്രതിയുടെ മകന് സ്കൂളില്‍ ഒഴിവുള്ള ജോലി നല്‍കാത്തതിലുള്ള പ്രതികാരമായാണ് സ്കൂളില്‍ ആക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പുലര്‍ച്ചെ സ്കൂളിലത്തെി ആയുധം ഉപയോഗിച്ച് പൂട്ട് പൊളിച്ച് അകത്തുകയറി കമ്പ്യൂട്ടറും പ്രിന്‍ററും നശിപ്പിക്കുകയും പടക്കം ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു.
ഇതിനിടയില്‍ പ്രതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവ ദിവസം സ്കൂളില്‍ കണ്ട രക്തം പ്രതിയുടേതാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി സ്കൂളിലത്തെിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്കൂള്‍ ആക്രമണത്തില്‍ വന്‍ പ്രതിഷേധമുയരുകയും സര്‍വകക്ഷിയോഗം കുറ്റവാളികളെ കണ്ടത്തെണമെന്ന് ആവശ്യമുയര്‍ത്തി രംഗത്തുവരുകയും ചെയ്തിരുന്നു.