സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന് യുവതി; കെഎസ്ആര്‍ടിസിയുടെ ഗ്ലാസ് അടിച്ച് പൊട്ടിച്ച പെൺകുട്ടിക്ക് 28000 രൂപ പിഴ
.
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ചു. ഇവർക്കെതിരെ 28000 രൂപ പിഴ ചുമത്തി. കോഴിക്കോട് ലുലു മാളിന് സമീപം ബസ് നിർത്താത്തതിൽ പ്രകോപിതയായ യാത്രക്കാരി ബസിന്‍റെ സൈഡ്ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് പല തവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളം വെയ്ക്കുകയായിരുന്നു. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ ആവർത്തിച്ച് പറയുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. കട്ടപ്പന – പുൽപള്ളി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൻ്റെ ഗ്ലാസാണ് യുവതി തകർത്തത്. ഡ്രൈവറുടേയും കണ്ടക്ടറുടേയും വീഡിയോയും യുവതി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പൊലീസില്‍ താൻ പരാതി നല്‍കാന്‍ പോവുകയാണെന്നും പെൺകുട്ടി പറയുന്നുണ്ട്.




