അഷറഫിനെ കൊയിലാണ്ടിയിൽ എത്തിച്ചു: ചോദ്യം ചെയ്യൽ തുടരുന്നു
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുന്നു. റൂറൽ എസ്.പി. എ. ശ്രീനിവാസ് , ഡി.വൈ.സ്.പി. കെ.കെ. അബ്ദുൾ ഷെരീഫ്, ആർ. ഹരിദാസ്, കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. എസ്.എസ്.ബി. ഡി. വൈ.എസ്.പി. സുനിൽ കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ബുധനാഴ്ച രാവിലെ 6.3o ഒടെയാണ് അഷറഫിനെ തോക്ക് ചൂണ്ടി എത്തിയ സംഘം തട്ടികൊണ്ട് പോയത്.
രാത്രി 12 മണിയോടെ ചാത്തമംഗലം മരമില്ലിന് സമീപം അഷറഫിനെ കണ്ടെത്തുകയായിരുന്നു. നേരിയ തോതിൽ പരുക്കുകളും ഉണ്ടായിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് തട്ടികൊണ്ടു പോകലിനു പിന്നിൽ എന്നാണ് സൂചന. കസ്റ്റംസ് സംഘവും കൊയിലാണ്ടിയിലെത്തിയിട്ടുണ്ട്. നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി അഷറഫ് സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. മുഖംമുടി ധരിച്ചാണ് തന്നെ കൊണ്ടു പോയതെന്നും ആളെ പരിചയമില്ലെന്നും പറയുന്നു.