കൊയിലാണ്ടി പള്ളി കോമ്പൗണ്ടിൽ നിന്ന് 134 കിലോ ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം 2 പേർ കസ്റ്റഡിയിൽ
കൊയിലാണ്ടി പള്ളി കോമ്പൗണ്ടിൽ നിന്ന് 134 കിലോ ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം 2 പേർ കസ്റ്റഡിയിൽ. കുറുവങ്ങാട് ജുമാ മസ്ജിതിൻ്റെ കോമ്പൌണ്ടിൽ നിന്നാണ് ഇവർ ചന്ദനമരം മുറിച്ച്കടത്താൻ ശ്രമിച്ചത്. പെരുവണ്ണാമുഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 3 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ചന്ദനത്തടിയോടൊപ്പം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം സ്വദേശികളായ സുബൈർ (S/o. മുഹമ്മദ് കോയ, അമ്പനാടത്ത്, കണ്ണമ്പട്ടിക്കാവ്), അബ്ദുറഹിമാൻ (S/o. മുഹമ്മദ്, അമ്പനാടത്ത്, കണ്ണമ്പട്ടിക്കാവ്), എന്നിവരെയാണ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ. ഷാജീവൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ടി. ലത്തീഫ്, പി. ബാബു, എം.കെ. പദ്മനാഭൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.വി. ബിനേഷ് കുമാർ, എം. ദേവാനന്ദൻ, ഡ്രൈവർ പ്രശാന്ത് കുമാർ സി. എന്നിവർ റെയിഡിൽ പങ്കെടുത്തു.
പ്രതികൾ സ്ഥിരമായി ചന്ദനക്കടത്തുകളിൽ ഏർപ്പെട്ടുവരുന്നവരാണെന്നും, 2019ൽ പെരുവണ്ണാമുഴി ഫോറസ്റ്റ് സ്‌റ്റേഷനിൽ ഒ.ആർ. 07/19 നമ്പർ കേസിലെ ചെങ്ങോട്ടുകാവ് ചേലിയ ആയുർവ്വേദ ഡിസ്‌പെൻസറിയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയവരാണെന്നും, സ്ഥിരമായി ചന്ദനം വിൽക്കുന്ന പ്രധാന കണ്ണകളിൽ പെട്ടവരാണെന്നും റെയിഞ്ച് ഓഫീസർ പറഞ്ഞു. ഇവരുടെ കൂട്ടാളിയും നിരവധി ചന്ദന മോഷണ കേസുകളിൽ പിടികിട്ടാനുള്ള പ്രതിയുമായ മലപ്പുറം സ്വദേശിയായ ശിഹാബിന് വേണ്ടിയുള്ള ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.