ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി
കൊച്ചി വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഷിബി ഹോട്ടലിന്റെ ഉടമ പി.ജെ. ജോൺസണെയാണ് (48) ഇയാൾ കുത്തി കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കട്ടപ്പന പോലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. സംഭവ ശേഷം ഇയാൾ ഇടുക്കിയിലേക്ക് കടക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം.
ജോൺസന്റെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിയതുമായുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശിയായ രതീഷ് കടവന്ത്രയിൽ വാടകക്ക് താമസിച്ചുവരികയാണ്.