KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിൽ മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. സർക്കാർ സഹായം വാഗ്ദാനം ചെയ്തു

കൊയിലാണ്ടി : സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ കൊയിലാണ്ടി വെളിയണ്ണൂർ ചല്ലി സന്ദർശിച്ചു. ആയിരത്തി മുന്നൂറിലേറെ ഏക്കറിൽ പര്‌നു കിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കുന്നതിന് സസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണനും കെ. ദാസൻ എം. എൽ. എ.യും പ്രതിനിധീകരിക്കുന്ന  പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലായി അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും ഉൾപ്പെടെ വിശാലമായി കിടക്കുന്ന നെൽപ്പാടങ്ങളുടെ ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലൊന്നാണ് വെളിയണ്ണൂർ ചല്ലി.എന്നാൽ ഇവിടെ നെൽകൃഷി നശിച്ചിട്ട് 50 വർഷത്തോളമായി.  പാടത്തിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പ്രദേശം പൂർണ്ണമായും കൃഷിയോഗ്യമാക്കാൻ സാധിക്കുന്ന ബൃഹത്തായ പദ്ധതിയാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. കാർഷിക മേഖലയിൽ നവകേരള മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നായിരിക്കും വെളിയണ്ണൂർ ചല്ലി പിനുരുദ്ധാരണം. മന്ത്രി ടി. പി. രാമകൃഷ്ണനും, എം. എൽ. എ. കെ. ദാസനും നിരന്തരമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമായത്. മന്ത്രിയോടൊപ്പം കെ. ദാസൻ എം. എൽ. എ., നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, അരിക്കുളം പഞ്ചായത്ത പ്രിഡണ്ട് സി. രാധ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ, കൃഷിവകുപ്പ് ജോ: ഡയറക്ടർ നന്ദിനി, എ.ഡി.എ. അനിതാപോൾ, അരിക്കുളം കൃഷി ഓഫീസർ അനിതാപലേരി, ആത്മ ഉദ്യോഗസ്ഥർ, കൗൺസിലർ ജയ. വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ടി. ഇ. ബാബു, ടി. വി. ബാലൻ, അഡ്വ: എസ്. സുനിൽമോഹൻ, വെളിയണ്ണൂർ പ്രോജക്ട് കോ-ഓർഡിനേർ സി. അശ്വനീദേവ്. പാട ശേഖരസമിതി പ്രവർത്തകർ, കർഷക പ്രമുഖർ എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *