മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികള്‍ ആരംഭിച്ചു
കോഴിക്കോട് : മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത. ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 9 നാണ് മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉറങ്ങുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായി എന്ന നിഗമനത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് മരണത്തിലെ ദുരൂഹതകൾ പുറത്ത് വരുന്നത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയത്.
തുടര്‍ന്ന് ശ്രീധരന്റെ ഭാര്യയെയും ഭാര്യമാതാവിനെയും പൊലീസ് കസറ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.അന്യ സംസ്ഥാന തൊഴിലാളിയുമായുള്ള ഭാര്യയുടെ പ്രണയമാണ് കൊലപാതകത്തിലേയ്ക്ക് എത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ പശ്ചിമബംഗാള്‍ സ്വദേശി പരിമൾ സര്‍ദാറിനെ പിടികൂടുകയും ചെയ്തു. വിട് പണിക്ക് എത്തിയ ഇയാളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.