KOYILANDY DIARY

The Perfect News Portal

മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ചും വര്‍ഗീയത പ്രചരിപ്പിച്ചും ലീഗ് സെക്രട്ടറി

കോഴിക്കോട് : മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.

‘ഡിവൈഎഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ? ഇത് വിവാഹമാണോ ? വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം.’- ഇതായിരുന്നു അബ്ദുറഹ്‌മാന്റെ പ്രസംഗം.
പ്രസംഗത്തിലുടനീളം മതവര്‍ഗീയ പരാമര്‍ശങ്ങളും, സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരായ അവഹളേനവും അബ്ദുറഹ്‌മാന്‍ നടത്തി.

‘ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞാല്‍ അവര്‍ കാഫിറുകളാകും. അങ്ങനെ ചിന്തിച്ചാല്‍പോലും കാഫിറാകാം. ഇത് പിള്ളേര് കളിയല്ല. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സിപിഐ എം ഇറക്കിയ പ്രകടനപത്രികയില്‍ പറയുന്നു. ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണ്. കമ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ഇത് ചിന്തിക്കണം..’- അബ്ദുറഹ്‌മാന്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *