കർഷക സമരത്തിന് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ ആയിരങ്ങൾ അണിനിരന്നു
കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം 180 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആയിരങ്ങൾ ഐക്യദാർഢ്യ ക്യാമ്പയിനിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ രാവും പകലുമായി ആയിര കണക്കിന് കർഷകരാണ് ജനിച്ച മണ്ണിലെ അവകാശങ്ങൾ സംരക്ഷിക്കാൻ വീടും നാടും വിട്ട് ഡൽഹിയിൽ അണിനിരന്നത്. തുടക്കത്തിൽ കർഷകരുടെ മാത്രം സമരമായിരുന്നെങ്കിൽ ഇന്നത് ദേശസ്നേഹികളുടെ ഒന്നാകെയുള്ള നൊമ്പരമായി മാറിയിരിക്കുകയാണ്. കരി നിയമം പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കായ നയത്തിനെതിരെ അഖിലേന്ത്യാ കരിദിനം ആചരിക്കുകയാണ്.
പേരിൽ മാത്രം ജനാധിപത്യവും സ്വഭാവത്തിൽ ഫാസിസമുള്ള മോദി ഗവൺമെന്റിൽ പരിഹാരം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കർഷക ദ്രോഹ നയങ്ങൾ തുടരുമ്പോഴും ലക്ഷദ്വീപിനെ തകർക്കാനുള്ള വ്യഗ്രത ആരിലും അസ്വസ്ഥത ഉണ്ടാക്കും. കോവിഡ് എന്ന വൈറസിൽ നിന്ന് ജനതയെ രക്ഷിക്കുന്നതിൽ അമ്പേ പരാജിതമായിരിക്കുകയാണ് ഫാസിസ്റ്റ് ഗവൺമെന്റ്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് മെയ് 26ന് രാജ്യത്താകെ അലയടിച്ചത്. കേരള കർഷകസംഘം കൊയിലാണ്ടി ഏരിയയിൽ 13 മേഖലാ കമ്മറ്റിക്കൂ കീഴൽ 135 യൂനിറ്റുകളിലായി 1419 വീടുകളിൽ കർഷകർ പങ്കാളികളായി കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ കെ. ഷിജു മാസ്റ്റർ പറഞ്ഞു. പോരാട്ടത്തിൽ അണിചേർന്ന മുഴൂ വൻ രാജ്യ സ്നേഹികളേയും കൊയിലാണ്ടി ഏരിയാ കമ്മറ്റിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നതായി അദ്ധേഹം പറഞ്ഞു.