കോരപ്പുഴയിലെ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി: കൊയിലാണ്ടിയിൽ ദുരന്ത നിവാരണ സേന
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലവർഷ കെടുതികൾ തുടരുന്ന സാഹചര്യത്തില് അതിനെ നേരിടാന് ദുരന്തനിവാരണ സേനയെത്തി. 20 അംഗ സേനയാണ് എത്തിയത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ചേമഞ്ചേരി കുന്നിമഠം ക്ഷേത്രത്തിനു സമീപം വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ശിശു മന്ദിരത്തിലെക്കും. തുവ്വക്കോട് എൽ.പി.സ്കൂളിലെക്കും മാറ്റി താമസിപ്പിച്ചു. താലൂക്കിൽ 103 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തനം തുടങ്ങിയത്.
നിരവധി കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കോരപ്പുഴയിൽ കാൽനട യാത്രകാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം ശക്തമാ വെള്ളപാച്ചിലിൽ ഒലിച്ചുപോയി. ഇതൊടെ സമീപവാസികൾ പാവങ്ങാട് വഴി പോകേണ്ട അവസ്ഥയാണ്. ഏതാനും മാസം മുമ്പാണ് ഇത് നിർമ്മിച്ചത്. കോരപ്പുഴയിൽ ജലനിരപ്പ് ഉയർന്നു കുത്തൊഴുക്ക് തുടരുകയാണ്. നിരവധി വില്ലേജുകളിൽ നിന്ന് വീടുകൾ തകർന്നതിന്റെ കൂടുതൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. പെരുവെട്ടുരിൽ എൽ.പി.സ്കൂളിനു സമീപം ചില വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നു.
കൊയിലാണ്ടിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. വീടുകൾ തകർന്നു