KOYILANDY DIARY

The Perfect News Portal

കെവിന്റെ കൊല: പ്രതികളെ പുനലൂരില്‍ എത്തിച്ച്‌ തെളിവെടുത്തു

പുനലൂര്‍: കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ പുനലൂരിലും സമീപപ്രദേശമായ ഇടമണ്‍-34ലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇടമണ്‍ -34 സ്വദേശികളായ ഇസ്ഷാന്‍, നിസാര്‍, റിയാസ്, പുനലൂര്‍ ഭരണിക്കാവ് സ്വദേശി ഷിജിന്‍ സജാദ്, ചാലക്കോട് സ്വദേശി നിഷാദ്, മുസാവരി സ്വദേശി ഫസല്‍, ചെമ്മന്തൂര്‍ സ്വദേശി ഷിനു, ഇളമ്ബല്‍ സ്വദേശി ടിറ്റു ജേറോം എന്നിവരെയാണ് ഇവരുടെ വീടുകളിലെത്തിച്ച്‌ തെളിവെടുത്തത്.

ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ് പി ഗിരീഷ് പി സാരഥി യുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് ഇവരെ പുനലൂര്‍ ഡിവൈ എസ് പി ഓഫീസില്‍ എത്തിച്ചത്. തുടര്‍ന്ന് ഇസ്ഷാന്‍, നിയാസ്, റിയാസ് എന്നിവരെ ഇടമണ്‍-34ലെ ഇവരുടെ വീടുകളില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷമാണ് മറ്റ് പ്രതികളെ പുനലൂരിന് സമീപമുള്ള അവരുടെ വീടുകളിലെത്തിച്ചത്.

റിയാസ്, നിസാര്‍, ഇന്‍ഷാന്‍ എന്നിവരെ കഴിഞ്ഞ ഞായറാഴ്ച കെവിന്‍െറ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലെ ആറ്റുതീരത്തും കൊണ്ടുപോയി തെളിവെടുത്തിരുന്നു. മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ കൂനംകൂഴിയിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ സമീപത്തെ കലുങ്കിനടിയില്‍ സൂക്ഷിച്ചിരുന്ന നാല് വടിവാളുകള്‍ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്ബ് ഷിജിന്‍ സജാദുമായി പുനലൂരില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കല്ലടയാറിന്റെ തീരത്ത് വലിച്ചെറിഞ്ഞ കെവിന്റെ കൈലിമുണ്ടും കണ്ടെത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *