KOYILANDY DIARY

The Perfect News Portal

ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ ഭാര്യയേയും മകളേയും കൊല്ലാന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍

വാഷിംഗ്ടണ്‍: ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ ഭാര്യയേയും മകളേയും കൊല്ലാന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍. ഭാര്യയുടെ പേരിലുള്ള പത്തുലക്ഷം ഡോളറിന്റ ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്ത 42കാരനായ ജെഫറി സ്കോട്ട് ആണ് പിടിയിലായത്. ഭാര്യ മരിച്ചാല്‍ ലഭിക്കുന്ന തുകയുടെ പകുതി നാലുവയസുകാരിയായ മകള്‍ക്ക് ലഭിക്കും. അതിനാലാണ് കുട്ടിയെയും കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടത്.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: വാഷിംഗ്ടണിലുള്ള ജെഫറി സ്കോട്ട് വാടകകൊലയാളിക്ക് ഭാര്യയെയും മകളെയും കൊലപ്പെടുത്താനായി സന്ദേശം അയച്ചു. എന്നാല്‍ നമ്ബര്‍ മാറി അത് ലഭിച്ചത് ജെഫറി മുമ്ബ് ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിക്കാണ്.

 ഇയാള്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. താന്‍ അഞ്ചു മണിക്ക് ജോലിക്ക് പോകും. ഭാര്യ ഉച്ചകഴിഞ്ഞാണ് വാള്‍മാര്‍ട്ടില്‍ ജോലിക്ക് പോവുക. ഈ സമയത്തിനിടയില്‍ മോഷ്ടിക്കാനെന്ന വ്യാജേന വീട്ടിലെത്തി കൊലനടത്തണമെന്ന സന്ദേശമാണ് ഇയാള്‍ കൊലയാളിക്ക് നല്‍കിയത്.

ഷായിന്‍ എന്ന പേരില്‍ അഭിസംബോധ ചെയ്ത സന്ദേശത്തില്‍ ജെഫെറി സ്കോട്ടിന്റെ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ പൂര്‍ണ്ണ വിവരങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഹേയ്, ഷായിന്‍ എങ്ങനെ പോകുന്നു, എന്റെ ഭാര്യയെ ഇല്ലാതാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞത് നിങ്ങള്‍ മറന്നോ, ആ വാഗ്ദാനം നിറവേറ്റാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തകയാണ്ഇ താണ് ജെഫെറിയുടെ സന്ദേശത്തിന്റെ ഉള്ളടക്കം.

Advertisements

കൊലപാതക കുറ്റം ചുമത്തിയാണ് ജെഫറി സ്കോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം കുറ്റം വിസമ്മതിച്ച ജെഫെറി പിന്നീട് പോലീസ് തെളിവുകള്‍ സഹിതം കാണിച്ച്‌ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ വധിക്കുന്നതിനെ കുറിച്ച്‌ ഇയാള്‍ മറ്റൊരു സത്രീയുമായി സംസാരിച്ചതിനുള്ള തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു.അതേസമയം ഷായിന്‍ എന്നല്ല വാടക കൊലയാളിയുടെ പേരെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *