അണുനാശിനി തളിച്ച് മുഖാവരണം ധരിപ്പിച്ച് കതിർ മണ്ഡപത്തിൽ നിന്ന് ജീവിതത്തിലേക്ക്
ഇത് കൊറോണക്കാലത്തെ കല്യാണം അണുനാശിനി തളിച്ച് മുഖാവരണം ധരിപ്പിച്ച് കതിർ മണ്ഡപത്തിലേക്ക്
കൊയിലാണ്ടി: പനിനീർ കുടയലും പുഷ്പ വൃഷ്ടിയും തൽക്കാലം മാറി. വധൂ ഗൃഹത്തിലെത്തിയ വരന് താലത്തിൽ മുഖാവരണങ്ങളും അണുനാശിനിയുമായി വരവേൽപ്പ്. വരനും വധുവും കൈകൾ അണു വിമുക്തമാക്കി, മുഖാവരണം ധരിച്ചാണ് കതിർ മണ്ഡപത്തിലേക്ക് കയറിയത്. കൊയിലാണ്ടി ദർശനമുക്ക് അനുനിവാസിൽ മോഹനൻ്റെയും ഇന്ദിരയുടേ യും മകൾ അനുപമ മോഹനനും എകരൂൽ തുമ്പാക്കുഴിയി ൽ രാമൻകുട്ടിയുടെ മകൻ ടി.കെ. അഖിലും തമ്മിലുള്ള വിവാഹം സമ്പൂർണ അടച്ചു പൂട്ടൽ ദിനമായ ഞായറാഴ്ചയായിരുന്നു.
വധുവിൻ്റെ അമ്മ അണുനാശിനി തളിച്ചും അച്ഛൻ മുഖാവരണമണിയിച്ചുമാണ് വരനെ കതിർമണ്ഡപത്തിലേക്ക് സ്വീകരിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരും സുരക്ഷാാ നിർദ്ദേശങ്ങൾ പാലിച്ചാണെത്തിയത്.