പൂവത്തൂര്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ പിടിയില്‍
നെടുമങ്ങാട്: പൂവത്തൂര്‍ സ്വദേശി ജയചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. നെടുമങ്ങാട് ചിറക്കാണി പൂവത്തൂര്‍ ടവര്‍ ജങ്ഷന് സമീപം കുഞ്ചുവീട്ടില്‍ ബിജു (40), ആനാട് ഇരിഞ്ചയം എസ്.എന്‍.ഡി.പി ഹാളിന് സമീപം ഇടവിളാകത്തു വീട്ടില്‍ ദീപു (36) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജയചന്ദ്രനും ഭാര്യാസഹോദരനായ ബിജുവും തമ്മിലുള്ള വസ്തുതര്‍ക്കം പൊലീസില്‍ പരാതിപ്പെട്ടതിലും ജയചന്ദ്രന്റെ മകള്‍ വീടുവിട്ടുപോയത് ജയചന്ദ്രന്‍ കാരണമാണെന്ന് തെറ്റിദ്ധരിച്ചും ബിജുവും കൂട്ടുകാരനായ ദീപുവൂം കൂടി വീട്ടില്‍ ഉറങ്ങിക്കിടന്ന ജയചന്ദ്രനെ വിളിച്ചിറക്കി വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഇയാളെ ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുവീഴ്ത്തി. അന്ന് രാത്രി 9.30ന് ജയചന്ദ്രൻ്റെ ഭാര്യയുടെ ബന്ധുവായ പേരൂര്‍ക്കട സ്വദേശി ദീപക്കിനെയും അമ്മയെയും വീട്ടില്‍ കയറി ഇവര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.
നെടുമങ്ങാട് ഡി വൈ.എസ്.പി ഉമേഷ് കുമാറിെന്റ നിര്‍ ദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ്കുമാറിെന്റ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ഗോപി, ഷിഹാബുദ്ദീന്‍, വേണു, പ്രബേഷന്‍ എസ്.ഐ അനന്തകൃഷ്ണന്‍, എ.എസ്.ഐ ഹസന്‍, പൊലീസുകാരായ സനല്‍രാജ്, വിനു, സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.