KOYILANDY DIARY.COM

The Perfect News Portal

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് വിധി ഉച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശിനിയായ പൊതുപ്രവര്‍ത്തക മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെച്ചത്. പരാതിക്കാരി കൃത്യമായി മൊഴി പറയാത്തത് പേടികൊണ്ടാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ കോടതി വാദം കേള്‍ക്കും. കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറയുന്നത്.

അതിനിടെ കോടതി വിധി അനുകൂലമായാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും താമസമില്ലാതെ തീരുമാനമെടുക്കുമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്നും വിധി വന്നാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം അറിയിച്ചു.

ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കഴിഞ്ഞ ദിവസം ചാനല്‍ പ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നില നിന്നിരുന്ന കേസ് ഒത്തുതീര്‍പ്പായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *