മയക്കു മരുന്നു കേസ്സുകളിലെ പ്രതിയെ KAAPA ചുമത്തി നാടുകടത്തി.

കോഴിക്കോട്: മയക്കു മരുന്നു കേസ്സുകളിലെ പ്രതിയെ KAAPA ചുമത്തി നാടുകടത്തി. കോഴിക്കോട് നഗരത്തിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് ബീച്ച് ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെയും, യുവജനങ്ങളെ മയക്കുമരുന്നിന് അടിമപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ട കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടി പറമ്പ് വീട്ടിൽ ഹംസകോയുടെ മകൻ ഹാഷിം (45) നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
.

.
പ്രതിക്ക് 2019 ൽ ബ്രൌൺ ഷുഗർ വിൽപ്പന നടത്തിയതിന് NDPS Act പ്രകാരം വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കേസ്സ് നിലനിൽക്കെ ജാമ്യത്തിലിറങ്ങി 2024 ൽ വീണ്ടും വിൽപനക്കായി സുക്ഷിച്ച 529 ഗ്രാം കഞ്ചാവുമായും 1.940 ഗ്രാം മെത്താഫൈറ്റാമിനും സഹിതം വെള്ളയിൽ പോലീസ് പ്രതിയുടെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ 2024 സെപ്തംബർ മാസം കോഴിക്കോട് ലിങ്ക് റോഡിൽ വെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ടൌൺ പോലീസ് 530 ഗ്രാം കഞ്ചാവ് സഹിതം വീണ്ടും പിടികുടുകയും ചെയ്തു.
.

.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നല്ല നടപ്പിനുള്ള നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കി കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നതും പ്രസ്തുത റിപ്പോർട്ടിനെ തുടർന്ന് സബ് ഡിവിഷണൽ കോടതിയിൽ പ്രതി ഒപ്പിട്ട് ഒരു വർഷക്കാലത്തെക്കുള്ള നല്ല നടപ്പ് ജാമ്യത്തിൽ കഴിയവെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിൽ കോടതി 50,000/- രൂപ പിഴ ശിക്ഷയും വിധിക്കുകയുണ്ടായി.
.

.
അറിയപ്പെടുന്ന ഗുണ്ടയായ പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ. ജി. ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.
