കാളിയാട്ട മഹോത്സവത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി
കൊയിലാണ്ടി-കൊല്ലം: വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. ഇന്ന് ചെറിയ വിളക്ക് ദിവസം കാലത്ത് കാഴ്ച്ച ശീവേലിക്കു ശേഷം വണ്ണാൻ്റെ അവകാശ വരവും കോമത്ത് പോക്കും നടക്കും വൈകീട്ട് പത്മശ്രീ പെരുമനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും രാത്രി ശുകപുരം രഞ്ജിത്തിൻ്റെ തായമ്പകയും നടക്കും.
ഏപ്രിൽ 4ന് വലിയ വിളക്കും 5ന് കാളിയാട്ടവും നടക്കും.യ ഉത്സവത്തിൻ്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ കെ വേണു വിശദീകരിച്ചു. ചെയർമാൻ വാഴയിൽ ബാലൻ നായർ, ഇളയിടത്ത് വേണുഗോപാൽ ജനറൽ കൺവീനർ ഇ എസ് രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ എന്നിവർ സംസാരിച്ചു.