തട്ടിക്കൊണ്ട്പോയ സംഭവത്തിൽ അറസ്റ്റിലായ ഹനീഫ, ഷംസാദ് എന്നിവരെ റിമാൻ്റ് ചെയ്തു
കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുത്താമ്പി തടോളിതാഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും, കോടതി റിമാൻ്റ് ചെയ്തു. വ്യാജരേഖ ചമച്ച കേസിലാണ് ഇരുവരുടെ പേരിലും കേസെടുത്തതെന്ന് സി.ഐ. എൻ. സുനിൽകുമാർ പറഞ്ഞു. മാർച്ച് 29-ാം തിയ്യതി പയ്യോളി സ്വദേശിയായ ജുനൈദിന് കൊടുക്കാൻ എൽപിച്ച 720 ഗ്രാമോളം വരുന്ന സ്വർണ്ണം ഹനീഫയും, ഷംസാദും ചേർന്ന് സ്വർണ്ണം കസ്റ്റംസ് പിടിച്ചതായി പറഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. താമരശ്ശേരി കൊടുവള്ളി മേഖലയിലുള്ളവരുടെതായിരുന്നു.
സ്വർണ്ണം കസ്റ്റംസ് പിടിച്ചതിനായി പേപ്പറിൽ വ്യാജമായി രേഖയുണ്ടാക്കി അവർക്ക് കൊടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഹനീഫയെയും, ഹനീഫ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ കാറിലെത്തി തട്ടികൊണ്ട് പോവുകയും, പോലിസ് അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ വീട്ടിലെത്തുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കസ്റ്റംസിൻ്റെ രേഖ വ്യാജമായി ചമച്ചതിന് കസ്റ്റംസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.