സിപിഐ(എം) നേതാവിനെ അക്രമിച്ച കേസ് പ്രതികളായി RSS പ്രവർത്തകർക്ക് രണ്ടര വർഷം തടവ്
കൊയിലാണ്ടി: സിപിഐ (എം) വെങ്ങളം ലോക്കൽ കമ്മിറ്റി അംഗം പി. ശിവദാസനെ ആക്രമിച്ച കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. കൊയിലാണ്ടി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീജ ജനാർദനൻ നായരാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ പ്രതികൾക്ക് 5000 രൂപ വീതം പിഴയും കോടതി വിധിച്ചു. സബീഷ് തടത്തിൽ, രജീഷ് നടമ്മൽ, രതീഷ് വൈലേരി താഴെ, ബബി ചെറുമുറി, അരുൺ ഊഴിക്കോൾ കുനി,ഷൈജു വടക്കയിൽ,
ബിനു ഊഴിക്കോൾ കുനി, ബിജു ഊഴിക്കോൾ കുനിയിൽ, സുധീർ ഏരിയച്ചാറ്റിൽ ഊഴിക്കോൾ അനിൽ ആയിക്കരക്കണ്ടി, റിനീഷ് വളപിൽ, ബിബീഷ് വളപ്പിൽ, അഭി ലാഷ് ഊഴിക്കോൾ കുനി, പ്രിയേഷ് വി കെ സി, പത്തേഷ് മുതിരക്കാലയിൽ എന്നിവരാണ് പ്രതികൾ.
2012 ജൂലൈ 20 നാണ് സംഭവം. വെങ്ങളം കാപ്പാട് റോഡിൽ വികാസ് നഗറിൽ വിചികാ ബസ് സ്റ്റോപ്പിനടുത്ത് നിൽക്കുകയായിരുന്ന ശിവദാസനെ ആർഎസ്എസുകാർ ഭീകരമായി മർദിക്കുക
യും കാലിന് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർമാരായ എം ഉദയ, എം ലതീഷ് എന്നിവർ ഹാജരായി സംഭവത്തെ തുടർന്ന് ആർ എസ്എസ് നൽകിയ കള്ളക്കേസിൽ സിപിഐ എം പ്രവർത്തകരായ ബി പി ബബീഷ്, എൻ ബിജീഷ് , സന്ദീപ് പള്ളിക്കര, ശ്യാംലാൽ, അമൽ, ബിനു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. പ്രതികൾക്കുവേണ്ടി ആർ യു വിജയകൃഷ്ണൻ ഹാജരായി.