വ്യാജ രശീതി അച്ചടിച്ച് വിതരണം ചെയ്ത സംഭവം: അധ്യാപകന് ബി.ജെ.പി. നേതാക്കളുടെ ക്രൂര മർദ്ദനം
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ വ്യാജ രസീത് വിവാദത്തില്‍ കോളേജ് അധ്യാപകന് ക്രൂമര്‍ദ്ദനം. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസിലെ അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ ശശികുമാറിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. അധ്യാപകന്‍ വഴി രസീത് പുറത്തുപോയി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
കഴുത്തില്‍ പിടിച്ച് ഞെരിച്ച ശേഷം, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശശികുമാര്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അറിവോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ശശികുമാറിനെ മര്‍ദിച്ചത്. സംഭവത്തില്‍ ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ ശശികുമാര്‍ പരാതി നല്‍കി.
ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി. പി. മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസഡന്റ് സുനില്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ശശികുമാര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.