മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് വ്യാപക അക്രമം
കോട്ടയം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് വ്യാപക അക്രമവുമായി പ്രതിപക്ഷം. യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു, യുവമോര്‍ച്ച, മഹിള മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇന്ന് സംസ്ഥാനത്തുടനീളം അക്രമ സമരം നടന്നത്.
ഒരു മന്ത്രിയെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് ആർ്കകും വ്യക്തമല്ല. മന്ത്രിയെ ഒരു അന്വേഷണ ഏജൻസിയും ഒരു കോസിലും പ്രതി ചേർത്തിട്ടില്ല. സർക്കാരിനെ കരിവാരിത്തേക്കാനുമാണ് പ്രതിപക്ഷ സമരമെന്ന് ഇടതുപക്ഷ നേതാക്കൾ പറഞ്ഞു. കോവിഡ് വ്യാപനമുണ്ടാകുന്നതിനിടയിൽ സമരം നടത്തുന്ന പ്രതിപക്ഷം കരളത്തെ ശവപ്പറമ്പാക്കാനുള്ള ശ്രമത്തിലാണെന്ന് ഭരണപക്ഷ നേതാക്കൾ പറഞ്ഞു. മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍ഐഎ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം എന്‍ഐഎ ഓഫീസിലേക്ക് എത്തിയത്.
യൂത്ത്കോണ്‍ഗ്രസിന്റെ മാര്‍ച്ച് പോലീസ് എന്‍ഐഎ ഓഫീസിനു മുന്നില്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി എന്‍ഐഎ ഓഫീസിലേക്ക് എത്തിയത്. ഇതും പോലീസ് തടഞ്ഞു. ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.