KOYILANDY DIARY

The Perfect News Portal

ഭൂമിയ്ക്കടിയിലൂടെ വൈദ്യുതിയെത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു

മുക്കം: തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ സബ് സ്റ്റേഷനില്‍ നിന്ന് മുക്കം നഗരസഭയിലെ തൂങ്ങംപുറം സബ് സ്റ്റേഷനിലേക്ക് ഭൂമിയ്ക്കടിയിലൂടെ വൈദ്യുതിയെത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. മുത്തേരി കാഞ്ഞിര മുഴി റോഡില്‍ നടക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയില്‍ റോഡ് കീറിമണ്ണ് ഒഴിവാക്കിയത് വീതി കുറഞ്ഞ റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. ഇന്നലെ റോഡരികിലെ പാറക്കൂട്ടം കംപ്രസര്‍ ഉപയോഗിച്ച്‌ പൊട്ടിക്കുന്ന സമയത്ത് നാട്ടുകാര്‍ കൂട്ടമായെത്തി തടയുകയായിരുന്നു.

നേരത്തെ കീറിയ കുഴികള്‍ തന്നെ യഥാവിധി മൂടിയില്ലന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ബദല്‍ സംവിധാനം ഒരുക്കാത്തതും പ്രതിഷേധത്തിന് കാരണമായി. മുത്തേരി ഗവ. സ്കുളിലേക്കടക്കം നിരവധി പിഞ്ചു കുട്ടികള്‍ യാത്ര ചെയ്യുന്ന റോഡിലാണ് അധികൃതര്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ പ്രവൃത്തി നടത്തുന്നത്. നേരത്തെ കേബിള്‍ സ്ഥാപിക്കാനായി കുഴിയെടുത്ത സ്ഥലത്തും കുഴികള്‍ പൂര്‍ണ്ണമായും മൂടിയിട്ടില്ലന്നും ഇവിടെയും അപകടങ്ങള്‍ നിത്യസംഭവമാണന്നും നാട്ടുകാര്‍ പറയുന്നു.

വേനല്‍കാലത്ത് പ്രവൃത്തി നടത്താതെ മഴക്കാലത്ത് പ്രവൃത്തി നടത്തുതുന്നതാണ് പ്രശ്നത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ക്വാറി വെയിസ്റ്റിട്ട് യാത്രക്ക് ബദല്‍ സംവിധാനമൊരുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.

Advertisements

ശക്തമായ മഴ അവസാനിച്ചതിന് ശേഷം മാത്രമേ പ്രവൃത്തി ആരംഭിക്കു എന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. തമ്ബലമണ്ണ – തിരുമ്പാടി – മുത്തേരി റോഡരികിലൂടെ 12 കിലോമീറ്റര്‍ ദൂരം, അഞ്ചടിയോളം ആഴത്തില്‍ കിളകീറി കേബിള്‍ വലിച്ച്‌ തൂങ്ങംപുറം സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്രോസ് ലിങ്ക്ഡ് പോളിത്തീന്‍ കേബിളാണ് വൈദ്യുതി വഹിക്കുന്നതിനായി സ്ഥാപിക്കുന്നത്. 33 കെവി ശേഷിയുള്ള തമ്ബലമണ്ണ സബ് സ്റ്റേഷന്‍ 110 കെവിയാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി 35 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉറുമി, ചെമ്പുകടവ്, പതങ്കയം, ആനക്കാംപൊയില്‍ തുടങ്ങിയ ജലവൈദ്യുത നിലയങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി തമ്പലമണ്ണ സബ് സ്റ്റേഷനിലെത്തിക്കും. ഇവിടെ നിന്നും ഭൂമിക്കടിയിലൂടെ സ്ഥാപിച്ച കേബിളുകള്‍ വഴി തൂങ്ങംപുറം സബ് സ്റ്റേഷനിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇടുങ്ങിയ പ്രദേശത്ത് കൂടി ടവര്‍ സ്ഥാപിച്ച്‌ 110 കെവി ലൈന്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ടവര്‍ സ്ഥാപിക്കുന്നതിലെ വലിയ സാമ്ബത്തിക ചെലവുമാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുപോകാന്‍ കാരണമായത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വൈദ്യുതി തടസപ്പെടുന്നത് ഇല്ലാതാക്കാനും പുതിയ മാര്‍ഗം സഹായകരമാകുമെന്ന് അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *