KOYILANDY DIARY

The Perfect News Portal

ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു

പാരിസ്: അമേരിക്കയില്‍ നിന്നുള്ള ജോണ്‍ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 7-6, 6-4, 6-3. മറ്റു മത്സരങ്ങളില്‍ റാമോസ് വിനോലസ് റവോണിക്കിനെയും ഗാസ്ഗറ്റ് നിഷികോരിയെയും വവ്രിങ്ക ട്രോയ്ക്കിയെയും കീഴടക്കി. അതേ സമയം വനിതാ ഡബിള്‍സില്‍ നിന്നും സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് കൂട്ടുകെട്ട് പുറത്തായി. തുടര്‍ച്ചയായി നാലു ഗ്രാന്‍സ്ലാം എന്ന സ്വപ്‌നവുമായി കളത്തിലിറങ്ങിയ ഇന്തോ-സ്വിസ് ജോടി ചെക് താരങ്ങളായ ബാര്‍ബറോ ക്രെജിക്കോവ- കത്രീന സിനിയാക്കോവാ ടീമിനു മുന്നില്‍ 6-3, 6-2 എന്ന സ്‌കോറില്‍ അടിയറവ് പറഞ്ഞു.

റോളണ്ട് ഗാരോസില്‍ സെറീന-വീനസ് കൂട്ടുകെട്ടിനും കാലിടറി. ഡച്ച്-സ്വീഡിഷ് ടീമാണ് ഇവരെ പുറത്താക്കിയത്. കിക്കി ബെര്‍തെന്‍സ്-ജൊഹന്നാ ലാര്‍സണ്‍ ടീം 6-3, 6-3 എന്ന സ്‌കോറിലെ അമേരിക്കന്‍ ടീമിനെ നാണം കെടുത്തി.

വമ്പന്‍ താരങ്ങളെല്ലാം തന്നെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുകയാണ്. പരിക്കിനെ തുടര്‍ന്ന് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ജോ ഫില്‍ഫ്രഡ് സോംഗ തുടങ്ങിയ താരങ്ങള്‍ പിന്‍വാങ്ങിയിട്ടുണ്ട്.

Advertisements