KOYILANDY DIARY

The Perfect News Portal

ദുരഭിമാനക്കൊല: മലയാളി എഞ്ചിനീയറെ വെടിവച്ചുകൊന്നു

ജെയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയര്‍ അമിത് നായര്‍(28) വെടിയേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ്. ജെയ്പൂരിലെ വീട്ടില്‍ വെച്ച് അമിത് നായരെ ഭാര്യാ പിതാവും മറ്റു രണ്ടുപേരുമെത്തി വെടിവെക്കുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് രാജസ്ഥാന്‍ സേദേശി മമത ചൗധരിയെ അമിത് നായര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. മമതയുടെ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. ബന്ധം വേര്‍പെടുത്താന്‍ കുടുംബം നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും യുവതി വഴങ്ങിയില്ല.

മമത അമ്മയോട് മാത്രമാണ് ഇടക്ക് ബന്ധപ്പെട്ടിരുന്നത്. എന്നാല്‍, ഈയിടെ മമത ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ കൂടുതല്‍ രോഷാകുലരാവുകയും അമിത് നായരെ വധിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

Advertisements

മകളോട് അടുപ്പം കാണിച്ച ബന്ധുക്കള്‍ കാണനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പിതാവിനൊപ്പം മറ്റ് നാലുപേര്‍കുടി അമിതിന്റെ വീട്ടിലെത്തി. തുടര്‍ന്ന് അമിതിന് നേരെ നാലുതവണ നിറയൊഴിക്കുകയായിരുന്നു.

അമിതിന്റെ ഭാര്യ മമത ചൗധരിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ക്കു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് മമതയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.

പത്തനംതിട്ട മണ്ണടി മീലാനഴികത്ത് വടക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ സോമന്‍ പിള്ളയുടെ മകനാണ് അമിത് നായര്‍. ജയ്പുര്‍ സ്വദേശിനി മമത ചൗധരിയെ അമിത് നായര്‍ പ്രണയിക്കുകയും രണ്ടുവര്‍ഷം മുമ്പ് കൊട്ടാരക്കരയില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *