ദമ്പികളെ അക്രമിച്ച യുവാക്കൾ പോലീസ് സ്‌റ്റേഷനിലും അഴിഞ്ഞാട്ടം
കൊച്ചി: ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ അഴിഞ്ഞാടുകയും പോലീസിനെ അസഭ്യം പറയുകയും ചെയ്തു. പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരാണ് പള്ളുരുത്തി സ്റ്റേഷനില്‍ നായകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. പൊലീസിനെ അസഭ്യം പറഞ്ഞ പ്രതികള്‍ ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ ഉന്‍മാദത്തില്‍ പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയ ചെറുപ്പക്കാരെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റു ചെയ്യുമ്പോള്‍തന്നെ മൂവരും മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ലോക്കപ്പിലേക്കു മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍ കൂടിയത്. പ്രതികള്‍ ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു.
ബഹളത്തിനൊടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു. ദമ്ബതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്നു കേസുകളും നിലവിലുണ്ട്.