KOYILANDY DIARY

The Perfect News Portal

കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍

കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കണ്ണൂര്‍ സ്വദേശി സന്തോഷാണ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി ഷാനു ചാക്കോയെ പിടികൂടിയത് സന്തോഷിന്റെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ്.

കേസിലെ മഹസ്സര്‍ സാക്ഷി കൂടിയായ സന്തോഷ് ഷാനുവിനെ തിരിച്ചറിഞ്ഞു. കെവിന്‍ കൊല്ലപ്പെട്ട ശേഷം ഒളിവില്‍ പോയ 4 പ്രതികള്‍ താമസിച്ച കുമളിയിലെ ഹോം സ്റ്റേ യുടെ നടത്തിപ്പുകാരനേയും ഇന്ന് വിസ്തരിച്ചു.

Advertisements

വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ നടത്തിപ്പുകാരന്‍ ജിനദേവന്‍ തിരിച്ചറിഞ്ഞു.സാക്ഷി വിസ്താരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്ത ഘട്ടം 13ന് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *