ഉത്തർപ്രദേശിലെ കൻവർസിംഗ് പിജി കോളജിൽ എസ്.എഫ്.ഐ. ക്ക് തകർപ്പൻ ജയം
ന്യൂഡൽഹി> ഉത്തർപ്രദേശിലെ സംസ്ഥാനത്തെ വലിയ കോളജുകളില്‍ ഒന്നായ ബല്ലിയ കൻവർസിംഗ് പിജി കോളജിൽ എബിവിപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായി എസ്എഫ്ഐ സ്ഥാനാൻഥി അഖിലേഷ് യാദവ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇവിടെ എസ്എഫ്ഐയുടെ വിജയം. എബിവിപി സ്ഥാനാർത്ഥിയെ 83 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐയുടെ അഖിലേഷ് വിജയിച്ചത്.
എബിവിപിയുടെ ഉറച്ചകോട്ടയായാണ് കോളജ് അറിയപ്പെട്ടിരുന്നത്. ആകെ 2155 വിദ്യാർഥികള്‍ പഠിക്കുന്ന കോളജാണിത്. ദില്ലി ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലും ഹൈദരാരാബാദ് സർവ്വകലാശാലയിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന എബിവിപിക്ക് മറ്റൊരു കനത്ത പ്രഹരമാണ് യുപിയിൽ ഉണ്ടായത്. കേന്ദ്ര സർക്കാർ നയങ്ങള്‍, സംഘപരിവാര്‍ നേതൃത്വത്തിൽ നടക്കുന്ന ദളിത് പീഡനങ്ങള്‍, ജെഎന്‍യു, ഹൈദരാബാദ് സർവ്വകലാശാലകളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞഞ്ഞെടുപ്പുകളിൽ മുഖ്യ പ്രചരണ വിഷയമായത്. നിയമസഭാ തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന യുപിയിൽ ബിജെപ്പിക്കു ഞെട്ടലുണ്ടാക്കുന്നതാണ് കോളേജിലെ എബിവിപിയുടെ പരാജയം