KOYILANDY DIARY

The Perfect News Portal

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍

ചെന്നൈ: ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി നേടിയ മൊയീന്‍ അലിയും അര്‍ധ സെഞ്ച്വറി നേടിയ ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി മൊയീന്‍ അലി 120ഉം ജോറൂട്ട് 88ഉം റണ്‍സെടുത്തു.222 പന്തില്‍ 12 ബൗണ്ടറികളോടെയാണ് അലിയുടെ ഇന്നിങ്സ്.ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് ചെന്നൈയില്‍ പിറന്നത്.ജോറൂട്ട് 144 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് 88 റണ്‍സെടുത്തത്.അഞ്ച് റണ്‍സുമായി ബെന്‍ സ്റ്റോക്ക് ആണ് മൊയീന്‍ അലിക്ക് കൂട്ടായി ക്രീസില്‍.നേരത്തെ 10 റണ്‍സുമായി ക്യാപ്റ്റന്‍ കുക്കും ഒരു റണ്‍സുമായി ജെന്നിംഗ്സും പെട്ടെന്ന് പുറത്തായിരുന്നു.സ്ലിപ്പില്‍ മനോഹരമായ ഒരു ക്യാച്ചിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് കുക്കിനെ മടക്കി അയച്ചത്.

88 റണ്‍സെടുത്ത റൂട്ട് വീണതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇന്ത്യക്കായത്.തുടര്‍ന്ന് കളത്തിലെത്തിയ ബെയര്‍സ്റ്റോയും മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്.പിന്നീട് 48 റണ്‍സ് ബെയര്‍സ്റ്റോക്കെടുത്തതോടെ മൊയീന്‍ അലി സെഞ്ച്വറിയും നേടി.ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.28 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ ബൗളിംഗ്.ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും സ്വന്തമാക്കി.അവസാന ടെസ്റ്റില്‍ ഇഷാന്തിന് പുറമെ അമിത് മിശ്രയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര 3-0 ന് സ്വന്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *