ആംബുലന്‍സ് ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ മർദ്ദനം
കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹോണ്‍ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിൻ്റെ യാത്ര. ആംബുലന്‍സ് ബസിനെ മറികടന്നതോടെ ഹോണ്‍ അടിച്ച് ആംബുലന്‍സ് നിര്‍ത്തിക്കുകയും ബസ് ജീവനക്കാര്‍ ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനാണ് മര്‍ദനമേറ്റത്.
ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപമാണ് സംഭവം നടന്നത്. ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു. ജീവനക്കാരെ പൊലീസില്‍ ഏല്‍പ്പിച്ചു. ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്.