വൈറസിന് ജനിതകമാറ്റം: അന്താരാഷ്‌ട്ര ഗതാഗതം സൗദി വീണ്ടും നിര്‍ത്തിവെച്ചു
റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആവശ്യമെങ്കില് ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്സി റിപ്പോര്ട്ടു ചെയ്തു. ആരോഗ്യ പ്രവര്ത്തകര്ക്ക് അടിയന്തിര ഘട്ടങ്ങളില് യാത്രക്കു അനുമതി നല്കും.

നിലവില് സൗദിയിലുള്ള വിദേശ വിമാനങ്ങൾക്ക് മടങ്ങാനും അവസരമുണ്ട്. ഡിസംബർ എട്ടിന് ശേഷം യൂറോപ്യൻ രാജ്യങ്ങളില് നിന്ന് സൗദിയിലെത്തിയവര് 14 ദിവസം ക്വാറന്റീനിന് കഴിയണം. ഇവര് ഓരോ അഞ്ചുദിവസവും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദര്ശിച്ചവരും കൊവിഡ് പരിശോധന നടത്തണം. ഇപ്പോള് സ്വീകരിച്ച നടപടികള് ഒരാഴ്ച കഴിഞ്ഞ് പുനഃപരിശോധിക്കും.

