താനൂർ ബോട്ടപകടം; രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍
മലപ്പുറം: താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവര്‍ ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ബോട്ട് ഉടമയും സ്രാങ്കും ജീവനക്കാരും സഹായികളും ഉള്‍പ്പെടെ ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്.
സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷനും താനൂര്‍ സന്ദര്‍ശിച്ചിരുന്നു. ബോട്ടിന്‍റെ ഫിറ്റ്‌നസ്, മത്സ്യ ബന്ധന ബോട്ട് ഉല്ലാസ ബോട്ടായി രൂപമാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയിരുന്നത്. ഒരു കുടുംബത്തിലെ 9 പേരടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത്.