മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും
മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി ജോയ് ആണ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ തുകയായ ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം സാധാരണ തടവും അനുഭവിക്കണം.
2013 -ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ ഗൾഫിലായിരുന്ന സമയത്തായിരുന്നു 11 വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് സുപ്രധാന വിധി. അന്വേഷണ സമയത്ത് ഭർത്താവിനെ രക്ഷിക്കാൻ പെണ്‍കുട്ടിയുടെ അമ്മ മൊഴി മാറ്റി പറഞ്ഞെങ്കിലും കോടതി പെണ്‍കുട്ടിയുടെ മൊഴി മുഖവിലക്കെടുക്കുകയായിരുന്നു.