വയനാട്ടിൽ കാർ അപകടം; മരിച്ച മൂന്ന് പേരും വിദ്യാർത്ഥികൾ
കൽപ്പറ്റ: വയനാട്ടിൽ കാർ അപകടം; മരിച്ച മൂന്ന് പേരും വിദ്യാർത്ഥികൾ. പിണങ്ങോട് റോഡിൽ പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരും വിദ്യാർത്ഥികൾ. കണ്ണൂർ ഇരിട്ടി അങ്ങാടിക്കടവ് കാലക്കൽ വീട്ടിൽ ജിഷ്ണമേരി ജോസഫ്, കാസർഗോഡ് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽ സ്നേഹ ജോസഫ് എന്നീ രണ്ടു പെൺകുട്ടികളും, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നൈളിൽ വീട്ടിൽ അഡോൺ ബെസ്റ്റി എന്ന ആൺകുട്ടിയുമാണ് മരിച്ചത് മൃതദേഹങ്ങൾ കൽപ്പറ്റ ഫാത്തിമ മാതാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ കൂടുതൽ പരിക്കേറ്റ ഡീയോണ് എന്ന പെൺകുട്ടിയെ മേപ്പാടി വിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിയോണ മരണപ്പെട്ട അഡോൺ ബെസ്റ്റിയുടെ സഹോദരിയാണ് മറ്റു രണ്ടു കുട്ടികളായ പൂളക്കുറ്റി വെള്ളക്കണ്ടിയിൽ വീട്ടിൽ സാൻജിയോ ജോസ് സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തൻപുരക്കൽ വീട്ടിൽ സോണ എന്നിവർ കൽപ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിൽ ഐ സി യുവിൽ ആണുള്ളത്.
Advertisements
കുട്ടികൾ അബോധാവസ്ഥയിൽ ആണെന്നാണ് വിവരം ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ മൂന്നാം വർഷ എം ബി എ വിദ്യാർത്ഥികളാണ്. ഇവർ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നല്ല വേഗതയിലായിരുന്നു കാർ താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിടിച്ചതിനെ തുടർന്ന് മരം മുറിഞ്ഞ് വീഴുന്നതും സി സി ടിവി ദൃശ്യങ്ങളിലുണ്ട്.