21 കിലോ കഞ്ചാവുമായി യുവാൾ അറസ്റ്റിൽ
കുമളി: രാജ്യാന്തര വിപണിയില്‍ ഒരു കോടിയിലധികം വിലയുള്ള ഹഷീഷും (കഞ്ചാവ് ഓയില്‍) 21 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴോടെ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വന്ന കെ.എല്‍ 34 എ 8388 നമ്ബര്‍ കാറില്‍ നിന്നാണ് അതിര്‍ത്തിയിലെ എക്സൈസ് സംഘം ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് ഓയിലും 21 കിലോ കഞ്ചാവും കണ്ടെടുത്തത്. വാഹന ഡ്രൈവര്‍ ഇടുക്കി തങ്കമണി വാഴവര ചേറ്റുകുഴിയില്‍ റെനി (40), തോപ്രാംകുടി എടാട്ട് തറയില്‍ പ്രദീപ് (30), ഇരട്ടയാര്‍ ശാന്തിഗ്രാം പാറതരികത്ത് മഹേഷ് (26) എന്നിവരാണ് പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പിടിയിലാകുന്നത്. സംഘത്തിലെ പ്രധാനി കട്ടപ്പന സ്വദേശി ടോമി കടന്നുകളഞ്ഞു. ആന്ധ്രയില്‍നിന്ന് എത്തിച്ച ലഹരിമരുന്ന് ടോമിയുടെ നിര്‍ദേശപ്രകാരം പ്രദീപും മഹേഷും ചേര്‍ന്ന് ചെന്നൈയില്‍നിന്ന് ഏറ്റുവാങ്ങി ബസില്‍ വെള്ളിയാഴ്ച പുലര്‍ച്ച കമ്ബത്ത് എത്തിക്കുകയായിരുന്നു. കാറില്‍ കുമളി വഴി കട്ടപ്പനയില്‍ എത്തിക്കാനായിരുന്നു തീരുമാനം.
കാറിെന്റ ഡിക്കിയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും ലഹരിമരുന്നും. മുമ്ബ് പലതവണ ടോമിയുടെ നിര്‍ദേശപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതികള്‍ പറഞ്ഞു. എക്സൈസ് പ്രത്യേക സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി. അനില്‍കുമാര്‍, ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. മുകേഷ് കുമാര്‍, ഷൈജു, മധുസൂദനന് നായര്‍, ഉദ്യോഗസ്ഥരായ ബി. രാജ്കുമാര്, സുബിന്, വി. രവി, ഷംനാദ്, രാജേഷ്, അനീഷ്, ജോബി തോമസ്, കെ. നദീര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളെ ശനിയാഴ്ച പീരുമേട് കോടതിയില്‍ ഹാജരാക്കും.